നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
2017-ല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്ക്യൂഷന്‍ ആരോപിക്കുന്നത്
ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. കേസ് കോടതിയിലിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ കേസില്‍ തീര്‍പ്പുണ്ടാകുന്ന നിമിഷം, വിധി വരുന്ന സമയത്ത് ദിലീപ് കുറ്റവാളിയാണെന്ന് തെളിയുകയാണെങ്കില്‍ അന്ന് ദിലീപിന്റെ പേര് ഏറെ വേദനയോടെതന്നെ മനസില്‍നിന്ന് വെട്ടും.
പ്രതിയുടെ കുട്ടിയെക്കുറിച്ച് അവര്‍ വേവലാതിപ്പെടുന്നുണ്ട്. അഞ്ചുവര്‍ഷമായി ആ കുഞ്ഞിന് സന്തോഷമനുഭവിക്കാന്‍ പറ്റുന്നില്ലെന്ന് പറയുന്നുണ്ട്. അവരറിയാതെ പോയത് എങ്ങനെയാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി അതിജീവിതയിലേക്കുളള യാത്ര ചെയ്യുന്നതെന്നാണ്.
നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ ഡിജിപിയായിരുന്നു. അന്ന് എനിക്ക് അടുപ്പമുളള ചില നടിമാര്‍ പള്‍സര്‍ സുനിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നും കരിയറിനെ ബാധിക്കുമെന്ന് കരുതി കാശ് കൊടുത്ത് സെറ്റില്‍ ചെയ്യുകയായിരുന്നു എന്നുമാണ് അവര്‍ പറഞ്ഞ
എന്റെ അനുഭവം കൊണ്ട് എനിക്ക് തോന്നുന്നത്് ഇത് ജയിക്കാന്‍ പോകുന്ന കേസല്ല എന്നാണ്. പ്രഭലരായ ആളുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ എല്ലാ തെളിവുകളെയും തെളിവല്ല എന്നുപറയുന്ന ജഡ്ജിമാര്‍ ഉണ്ടാകും. ഇതിനുമുന്‍പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലും അങ്ങനെയായിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്
ആരുടെയും വായ അടച്ചുവയ്ക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ, ഞാന്‍ അതിജീവിച്ചത് എങ്ങനെയാണെന്ന് അവര്‍ക്കറിയില്ല. പോരാടാന്‍ തയാറല്ലായിരുന്നെങ്കില്‍ ഞാന്‍ മുന്‍പേ ഇതെല്ലാം ഇട്ട് പോകുമായിരുന്നു. സത്യാവസ്ഥ പുറത്തുവരണം, എനിക്ക് നീതി കിട്ടണം'- അതിജീവിത പറഞ്ഞു.
സിനിമാ മേഖലയില്‍നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നടി ആക്രമിക്കപ്പെട്ട വിഷയം മാത്രമല്ല അടുത്തിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി വന്നപ്പോഴും എ എം എം എ ശരിയായ നടപടിയെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഇനി സമയം നീട്ടി ചോദിക്കേണ്ടതില്ലായെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നും പുതിയ എഡിജിപി തീരുമാനിച്ചു. അതിന്മേൽ രാഷ്ട്രീയ നേതൃത്വത്തിന് ഒന്നും പറയാനില്ല. ഈ കേസ് ഇങ്ങനെ പാതി വഴിയിൽ അവസാനിക്കും. കാരണം സംസ്ഥാനം ഭരിക്കുന്നത് പൊലീസാണ്. പോലീസുകാർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കലാണ് പോലീസ് മന്ത്രിയുടെ പണി
അവള്‍ക്കൊപ്പം എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പോസ്റ്റിടുന്നവരോടാണ് ചോദ്യം. നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയായ വനിതക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?
കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകളിലടക്കം കൃത്രിമം നടന്നു എന്നും സുപ്രധാന രഹസ്യ രേഖകൾ ചോർന്നു എന്നും ഉത്തരവാദപ്പെട്ട മാദ്ധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്തുള്ള ഒരാള്‍ സാമൂഹിക മധ്യമങ്ങളിലൂടെയുള്ള പിന്തുണയല്ലാതെ പരസ്യമായി പ്രതിഷേധിക്കുന്നത്. അതേസമയം, ഉപവാസ സമരത്തിന് ചലച്ചിത്ര മേഖലയിലെ ഏതെങ്കിലും സംഘടനകള്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല
നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാ വിധ പ്രതീക്ഷകളും ഇല്ലാതാക്കുന്ന വിധത്തിലാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതെന്ന് ഡബ്ല്യു സി സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നീതി നടപ്പായാലും ഇല്ലെങ്കിലും, മൂടിവെച്ചാലും സത്യം പുറത്തുവരും. അത് കനല്‍പോലെ ജ്വലിക്കും. അന്യായങ്ങള്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കും.
കാവ്യ മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദിലീപിനും അതിജീവിതയോട് വലിയ പകയുണ്ടായിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. നേരത്തെ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പിന്നീട് മൊഴി മാറ്റുകയായിരുന്നു.
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സൂരജിനെയും ചോദ്യംചെയ്തതിനുശേഷമാവും കാവ്യയെ ചോദ്യംചെയ്യുക. കേസില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏപ്രില്‍ പതിനഞ്ചുവരെയാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ച സമയം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നുമാസം കൂടി സമയം നീട്ടിനല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോകാനായാണ് സര്‍ക്കാര്‍ അതിനെക്കുറിച്ച് പഠിക്കാനായി പുതിയ സമിതികളുണ്ടാക്കുന്നത്. ഇനി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളൊക്കെ നടപ്പാക്കാന്‍ ചിലപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരും.
രാമന്‍പിളളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും രാമന്‍പിളള കൂട്ടുനിന്നു എന്നും ആരോപിച്ചാണ് നടി പരാതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഡി ഐ ജി ദിലീപിന് ചോര്‍ത്തി നല്‍കിയോയെന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതേസമയം, വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി . കേസിൽ വിശദമായ വാദം കേൾക്കണമെന്നും കേസന്വേഷണവുമായി
പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ആലുവയിലെയും അങ്കമാലിയിലെയും മജിസ്‌ട്രേറ്റ് കോടതികളിലും അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായാണ് പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത്
മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യമനുവദിച്ചാല്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് മറ്റു പതികള്‍ ജാമ്യം നേടാന്‍ സാധ്യതയുണ്ട് എന്നും അനേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടത്തിയ ഗൂഡാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമുള്ള അന്വേഷണ സംഘത്തിന്റെ തടസ്സവാദം കോടതി തള്ളി.
ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപിക്ക് പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയും നിര്‍ണ്ണായക തെളിവുകളാകും. നീക്കം ചയ്ത ഡാറ്റകളുടെ പരിശോധനയിലൂടെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തളളണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ദിലീപിന്റെ ഹർജിയെ എതിർക്ക് കേസിൽ കക്ഷിചേരാൻ നടി അപേക്ഷ നൽകിയിട്ടുണ്ട്. തുടരന്വേഷം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നാണ് നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടേറിയ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോള്‍ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു
നേരത്തെയും അന്വേഷണവുമായി സഹകരിക്കില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണസംഘത്തോട് നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ ഹാജരാക്കാമെന്നും പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു
ലീപിന്റെയും കൂട്ടുപ്രതികളുടെയുമടക്കം ആറ് ഫോണുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്ക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഫോണ്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചത്.
ദിലീപിന്റെയും ഫ്രാങ്കോ മുളക്കലിന്റെയും വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും ജനാധിപത്യ അഭിപ്രായങ്ങളുണ്ട് എന്നാല്‍ പി സി ജോര്‍ജ്ജ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുകയായിരുന്നു
ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല.
ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്. എല്ലാ തരത്തിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്ന് ചൂണ്ടാക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറ് മാറിയ ആളാണ് ഭാമ. ചലച്ചിത്ര താരങ്ങളായ ഇടവേള ബാബു, സിദ്ദിഖ്, ബിന്ദു പണിക്കര്‍, കാവ്യാ മാധവന്റെ ലക്ഷ്യാ ബൊട്ടീക്ക് ജീവനക്കാരന്‍ സാഗര്‍ തുടങ്ങിയവരുള്‍പ്പെടെ ഇരുപതുപേരാണ് വിസ്താരത്തിനിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്
ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും മൂലം സ്ത്രീകൾക്ക് താമസിക്കാൻ കഴിയാത്ത ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്
നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച്, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2018 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. നടി ഉര്‍വശി ശാരദ, റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലാകുമാരി എന്നിവരാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനിലെ മറ്റംഗങ്ങള്‍.
നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇതിനകത്ത് സുഖം കിട്ടിയത് പള്‍സര്‍ സുനിക്കും ആ നടിക്കുമാണ് എന്നു തുടങ്ങിയ അശ്ലീല പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയത്.
ബൈക്ക് മോഷ്ണക്കേസില്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ആണ് വിഷ്ണു എ എസ് ഐയെ കുത്തിയത്. എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്നലെ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടി കത്ത് നല്‍കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാമത്തെ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസില്‍ നിന്ന് പിന്മാറിയതില്‍ ആശങ്കയുണ്ടെന്നുമാണ് നടി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി പിന്‍വലിച്ചത്. 2020 ലാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹർജി നൽകിയത്.